Tuesday, August 2, 2016

അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,


ഇന്നലെ ആരെല്ലാമോ
കണ്ട സ്വപ്നങ്ങളിലാണു
ഇന്നു നാം
ജീവിക്കുന്നത്‌,
ഇന്നു നാം
കാണുന്ന
സ്വപ്നങ്ങളില്ലാരിക്കും
നാളെ മറ്റാരെങ്കിലും
ജീവിക്കുക!..
ഒരു ചെടിയും തന്നിൽ നിന്നടർന്ന
പൂക്കളെ തിരികെ വിരിയ്ക്കില്ലാ..
അതിനിയെത്ര സുഗന്ധമുള്ളതാണെലും
വേറേതൊരു 
വർണ്ണമാർന്നതാണേലും,
ചില മനുഷ്യരും തന്നിൽ നിന്നകന്ന
ആരേം തിരികെ വിളിക്കില്ലാ...
അതിനിയെത്ര പ്രിയപ്പെട്ടതാണേലും
വേറാരേക്കാളും,
മനസ്സിലഴ്‌ന്നതാണേലും..
മണ്ണിന്നാഴത്തിൽ ചെടിയും
മനസിന്നാഴത്തിൽ മനുഷ്യനും
ചില വേരുകളുറപ്പിച്ചിട്ടുണ്ട്‌..
ചെടിയ്ക്കതവസാനത്തെ
മഴയ്ക്ക്‌ തൊട്ടു മുന്നെ വരെ
കടപുഴകാതിരിക്കാനും,
മനുഷ്യനതവാസനത്തെ
ഓർമ്മ വരെ
കറ പുരളാതിരിക്കാനും!ഏതക്ഷരത്തെറ്റിന്റെ അടിയൊഴുക്കു -
കൊണ്ട്‌ ,നമ്മിൽ നിന്നൊലിച്ച്‌ -
പോയ ആനന്ദമാണു പ്രണയം?
അർബുദം
കവർന്നെടുക്കാത്തൊരു
അവയവമാണത്രെ 
ഹൃദയം!!
അതിനകത്തിരുന്നെന്നെ
കാർന്നെടുക്കുന്ന
അദ്ഭുതമാണു
നീ!!

അതിവേദനയ്ക്ക്‌
മുന്നിലാദ്യം
പറഞ്ഞതൊക്കെ
എന്ത്‌ ..



ഒറ്റയ്ക്കിരിക്കുബ്ബോഴാണു
നമ്മളൊരു 
പൊട്ടിക്കാത്ത
മദ്യക്കുപ്പിയൊ
കത്തിയ്ക്കാത്ത
സിഗരറ്റോ
ആകുന്നത്‌,
ലഹരിയുടെ
തീ പടർത്താനൊരു
തീപ്പെട്ടി കോലൊ
ചില്ലു ചഷകമോ
വേണ്ടാതാകുന്ന
സബ്ബൂർണ്ണത!


കൂട്ടുകാരാ,
എന്റെ മരണ
വാർത്തയുമായ്
നീയവൾക്കൽ
ചെല്ലണം,
മരിക്കുബ്ബോൾ
ഞാനൂറിചിരിച്ചിരുന്നുവെന്ന-
വളെയറിയിക്കണം,
തിരസ്കൃതനായെൻ
പ്രാണൻ പിടഞ്ഞ
പല പകലുകളവളെ
ഓർമ്മപ്പെടുത്തണം,
ലഹരി മുങ്ങിയ
ശിഥില രാവുകളുടെ
എണ്ണം കൊടുക്കണം,
ഞാൻ തീണ്ടിയ
പ്രാണവേദന
ഒരു തിരി കെടും പോലെ
ശാന്തമാരുന്നെന്ന്,
ഞാൻ താണ്ടിയ
പ്രണയവേദന
സ്മരിച്ചവൾ
തിരിച്ചറിയണം..
ജനിമൃതിക്കിടയിൽ ഞാൻ
ജാഗ്രതാ ചിത്തനായ്‌
കാലം കഴിച്ചതു
എന്നോമലാളവളുടെ
കാവലാളായെന്നെന്ന-
വളെ ധരിപ്പിക്കണം.
എന്റെ മരണവാർത്ത-
കേട്ടവളും ചിരിക്കണം..
അവളെ ചൊല്ലിപ്പിട-
ഞ്ഞാത്മാവിന്നു
ശാന്തി നേരണം...
കൂട്ടുകാരാ..
പൂന്തേനുണ്ട്‌
പിടഞ്ഞ്‌ മരിച്ചൊരീ
പൂബ്ബാറ്റക്കഥ
നീ ചൊല്ലിക്കൊടുക്കണം!!

അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,
അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,
അറ്റ വേനലിൽ
നീയൊരു
മഴയാകണം,
തിമിർത്തു
പെയ്തൊരു
പുഴയാകണം,
ഒഴുകി
ഒടുവിലൊരു
കടലാകണം,
അതിൽ
അണച്ചു
വരുമൊരു
തിരയാകണം,
അന്നെനിക്കൊരു
കരയാകണം,
പാതി
നനഞു
പാതി
വെന്ത്‌
പിടഞു തുൂളുന്ന
മണൽ കരയാകണം,
നിീയിതു പോൽ
തൊട്ടും തലോടിയും
മാഞു പോകുന്ന
നീരാകണം
ഞാനതിൽ
വെറുതെ മോഹിക്കും
പൂഴി മണലാകണം,

Friday, March 28, 2014

ഉള്‍ക്കടലില്‍
ദിശതെറ്റിയൊഴുകുന്ന
ഈ പായ്ക്കപ്പലില്‍,
വിശന്നും ഭയന്നും മരിച്ച
സഹയാത്രികരുടേ...
ശവ ദുര്‍ഗന്ധത്തില്‍,
ബാക്കിയാകുന്നത്
എന്റെ ഭ്രാന്തും
നിന്റെ വശ്യതയും
മാത്രമാണ്
.
ദിശാസൂചി തെറ്റിയ,
തുണിപ്പായകള്‍ക്ക്
തുളവീണ,
അടിപ്പലക തേഞ്ഞഴുകിയയീ-
യാനപാത്രം
നമ്മെ നയിക്കുന്നത്,
നരകമല്ലാതെ
മറ്റൊരിടത്തെക്കല്ലാ.
.
ഇത് കപ്പല്‍ ചാലുകളില്ലാത്ത
കടലാഴങ്ങളിലേയ്ക്ക്
നാമൊന്നായോ,പലതായോ
അലിയുന്നതിനും
മുന്‍പായുള്ള
അവസാന നിമിഷങ്ങളാണ്,
എങ്കിലുമെനിക്ക്
ചോദിക്കാതെ വയ്യാ,
നോട്ടിക്കല്‍ മൈത്സ്
രേഖപ്പെടുത്താനാകാഞ്ഞ
ഈ നശിച്ചാ യാത്രയുടേ
ഏതെങ്കിലും ഒരു
നിമിഷാര്‍ദ്ധത്തില്‍,
ഒരിക്കല്‍,ഒരിക്കലെങ്കിലും
നിന്റെ പ്രജ്ഞയുടേ
പലരേഖകളിലൊന്നിനെയെങ്കിലും
എന്റെ കത്തുന്ന പ്രണയം
ചുട്ട് പൊള്ളിച്ചിരുന്നൊ??
ഇല്ലെന്നാണ് നിനക്കുത്തരമെങ്കില്‍,
ഞാനെന്റ്റെ തോള്‍സഞ്ചിയിലെ
ഒടുവിലത്തെ ചുരുട്ട്
പുകച്ചു തീരുന്നതിനും
മുന്നായീ ആത്മഹൂതി ചെയ്തു
കൊള്‍ക..
നിന്നെ തനിച്ചാക്കി മരിക്കാന്‍
ഞാനശക്തനാണ്..
ആണെന്നാണ് നിനക്കുത്തരമെങ്കില്‍..
എന്റെയീ പ്രിയപ്പെട്ട ബൊളീവിയന്‍
ചുരുട്ടിനു പകരമായീ
നിന്നെ ഞാനാഞ്ഞ് ചുംബിക്കും,
ആമാശയത്തിലും
ശ്വാസകോശത്തിലും
എന്റെ പ്രണയ വിഷം
പടര്‍ന്ന് നീ പിടയാതെ
തീരുബ്ബോള്‍,
ആകാശങ്ങളിലെ
സ്വര്‍ഗ്ഗത്തേക്കാളും
വലിയ നേട്ടത്തിന്റെ
ആത്മസംതൃപ്തിയില്‍
എനിക്ക് ഹൃദയം
നിലച്ചോളും..
നാളേ കപ്പല്‍ ഫോസിലുകള്‍
കണ്ടെത്തുന്ന മുങ്ങല്‍വിദഗ്ധര്‍
ചുംബിക്കുന്ന അസ്ഥികൂടങളേ
കണ്ട് അദ്ഭുതപെടട്ടേ
അജ്ഞാതാകാശങളില്‍
ഭ്രമണ പഥം തെറ്റിയ
നക്ഷത്ര ജാതകനാണു ഞാന്‍.,
കടല്‍ക്കരയിലെ,
കാക്കാത്തിമാര്‍ക്ക്
കാണാനാകാതെ പോകുന്ന
ദൌര്‍ഭാഗ്യങ്ങളുടേ
പ്ലാസ്മാ ദ്രവ്യം.
ഏഴാം ആകാശത്തെ
ഇളം നീലച്ച മാനത്തിലെ
ഒറ്റനക്ഷത്രമാണ് നീ,
കടുത്ത ഗ്രഹണങ്ങളില്‍
പോലും,നിറഞ്ഞ
പ്രകാശമൊഴുകുന്ന-
ഗ്രീക് നക്ഷത്രം
രണ്ടാകാശത്തിന്റെ
വൈചിത്ര്യങ്ങളിലെ,
രണ്ട് ഗ്യാലക്സികളുടേ
അന്തര്‍ സ്പന്ദനങള്‍
നമുക്കിടയിലുണ്ട്
ഒരു പ്രകാശവര്‍ഷത്തി-
ലൊരിക്കല്‍ പോലും ,
ഒരു ഭ്രമണ പഥത്തിലൊന്നായ്
പടരാന്‍ ആകുവാനാകാത്ത
അത്രയും അന്തരം.
എങ്കിലും...
എന്നിലെ ശോണിച്ച
സന്ധ്യകള്‍ക്ക്
നിന്നില്‍ ചായം
വീഴ്ത്തുവാതണയാനൊ,
എന്റെ വിളറിയ
പുലരികള്‍ക്ക്
നിന്നെ തലോടാതുണരാനോ
ആകുമാരുന്നില്ലാ.
ഇന്ന്,
മുക്കോടി ദൂരത്തു നിന്നും
നിന്റെ കണ്ണിറുക്കി
ചൊദ്യങ്ങള്‍ക്കെന്റെ,
അന്തര്‍ധമനികളിലെ
നിശബ്ദ വിസ്ഫോടനമാ-
ണുത്തരം..
താരാപഥങ്ങളില്‍ നിന്നും
തെന്നീ,ഏതൊ ആകാശ
ഗര്‍ത്തത്തിലേക്ക്
വീഴുന്ന ഞാന്‍..
ടെലസ്കോപ്പുകളില്‍
ഭയപ്പെട്ട താരമായ്
ചിത്രം വരക്കെപ്പെടും
അതെന്റെ ആത്മാവില്‍
നീറുന്ന പ്രണയ
ഹീലിയമാണെന്നത്
ലോകവസാനം വരേയ്ക്കും
നീ മാത്രം അറിയാതെ
പോകട്ടേ..
ഒടുവിലെന്നെങ്കിലും
ഞാന്‍,താഴെ
കടലിലേയ്ക്ക്
ഞെട്ടറ്റു വീഴുന്ന
ഒരു ന്യൂട്രോണ്‍
നക്ഷത്രമാവുന്ന അന്നും,
പിന്നെയും,
ഒടുവിലത്തെ പ്രളയം
വരേയ്ക്കും
നീലാകാശത്തിലെയാ
കണ്ണിറുക്കി
നക്ഷത്രമായ്
താരാ പഥങ്ങളിലേറ്റം
സുന്ദരിയായ്
നീ വിളങ്ങി നിന്നാല്‍..
കടലാഴങ്ങളിലേയ്
ക്കൊരു കല്‍ക്കരി
ഗോളമായ്,ആര്‍ത്തു
വീഴുബ്ബോഴുമെന്റെ
കണ്‍ തുളുബ്ബില്ലാ
കൊല്ലപ്പെടുന്നവനു
പറയണെമെന്നുണ്ടാരുന്നു..
ഓട്പൊട്ടിയ
വീടിനെ കുറിച്ച്,
വീട്ടിലെരിയുന്ന
അമ്മയെ കുറിച്ച്,
വീണു പോയൊരു
അച്ഛനെ കുറിച്ച്,
കൂടെയിറങ്ങിയ
പ്രണയത്തെ കുറിച്ച്,
പറക്കുമുറ്റാത്ത
കിടാങ്ങളെ
കുറിച്ച്..
കത്തിക്ക് കാതും
കുത്തുന്നവനു
ഹ്രിദയവുമില്ലാരുന്നല്ലോ...
നാലിഞ്ചു നീളത്തിലാ
ലോഹം ഹ്രിദയം -
തുളയ്ക്കുബ്ബോൽ,
മരിച്ചവന്റെ കൂടെ
കരഞ്ഞത്
മേല്പറഞ്ഞ
മേല്‌വിലാങ്ങൾ
കൂടെയാരുന്നൂ..
കൂടെ പിടഞ്ഞത്
അത്രയ്ക്കധികം
ഹ്രിദയങ്ങൾ
കൂടെയാരുന്നൂ.. 
ഒരു,പകലിന്റെ തീഷ്ണത ഉണ്ട് നിനക്ക്
ഒരു രാത്രിയുടേ മൂകത എനിക്കും
തമ്മില്‍ പുണരാനാകാത്ത
ഘടികാര അകലം
നമുക്കിടയിലുണ്ടെങ്കിലും
ചില മാത്ര നീളുന്ന
സന്ധ്യയുടേ
ശോണിമയിലെന്നും,
നിനക്കായ് മാത്രം
ഞാന്‍ കാത്തു
നില്‍ക്കാറുണ്ട്..
എനിക്ക് ഭ്രാന്താണ്
അല്ലെന്ന് നീ
തെളിയിക്കുന്നിടത്തോളം
ഒരിക്കൽ ,
നമുക്കൊരു 
യാത്ര പോകണം,
ദിവസങ്ങളെണ്ണാതെ,
സ്വപ്നങ്ങളേ
ഭക്ഷിക്കുന്ന 
കലണ്ടരിനു തീയിട്ട്,
വെയിലിൽ വിയർത്തും
മഞ്ഞിൽ നനഞ്ഞും
മഴയിൽ കുതിർന്നും
കാറ്റിൽ ഉലഞ്ഞും,
ഒരുൾക്കാടിന്റെ
ഗർഭത്തിലോ
കടലാഴത്തിന്റെ
നീലിമയിലോ
മരുഭൂമിയുടെ
ശോണിമയിലോ
അലിഞ്ഞ്,
ഒടുവിൽ
ഒരാകാശത്തിലെ 
രണ്ടു നക്ഷത്രങ്ങളായി
ഒട്ടി പിടിക്കും വരെ
തീരാത്ത യാത്രാ.