Tuesday, September 18, 2012

യാത്ര

നഗരത്തിലെ
കാവല്‍ വിളക്കുകള്‍
രാത്രികളിലൊരിക്കലും അണഞ്ഞീരുന്നില്ലാ

എങ്കിലും
വേശ്യയുടെ വിശന്ന ചിരിയെ ഭയന്ന്

കുറ്റിക്കാടിന്റെ മറവുകളിലേക്കൊ
റോഡരികിലെ വിജനതയിലേക്കൊ
അത് മിഴികള്‍ പായിക്കാറില്ലാന്ന് മാത്രം,

നഗരത്തിലെ
പരന്ന പാതകളില്‍
യാത്രകളൊരിക്കലും നിലയ്ച്ചിരുന്നില്ലാ

പക്ഷെ
റോട്ട് വക്കിലെ
പിന്നിയ തൊട്ടിലിലുറങ്ങുന്ന
കുഞ്ഞുണ്ണിയെ
ഉണര്‍ത്താതെ നിശബ്ദമായൊരു
കാറ്റായി അവ പാറിപ്പോവുമെന്ന് മാത്രം

നഗരത്തിലെ
തെരുവോരങ്ങാളില്‍
ആരവങ്ങളുമൊരിക്കലും അവസാനിക്കാറില്ലാ..

പക്ഷെ
മാന്‍‌ഹോളിനകത്ത്
ഒറ്റയ്ക്കുറങ്ങുന്നവന്റെ
വേദനകളിലേയ്ക്കവ ഒരിക്കലും
തുളച്ച് കേറാറില്ലാന്ന് മാത്രം..

ഇന്ന് ആ നഗരത്തിലെ
നിയോണ്‍ വിളക്കിനു കീഴെ
കാഴ്ചകളിലേക്ക് കണ്ണ് തുറന്ന്
ഞാനില്ലാ

യത്രയുടേ അവസാനം
എന്റെയീ ഒറ്റപ്പെടലുകളിലെ
വല്ലാത്ത നഷ്ടപ്പെടലുകളായീ ,
അവളുടേ വിശപ്പൊഴുകുന്ന
പുഞ്ചിരിയും,
റോട്ട് വക്കത്തെ തൊട്ടിലിലുറങ്ങുന്ന
കുഞ്ഞിന്റെ മുഖവും.
മാന്‍‌ഹോളിനകത്തെ
മുനിയുടേ നടുവളഞ്ഞ
ഉറക്കവും മാത്രം
അവശേഷിക്കുന്നൂ..:‘(

എന്റെ മറ്റെല്ലാ യാത്രകളിലുമവസാനമെന്ന
പോലിവിടെയും നിരാശനാണു ഞാന്‍....

No comments:

Post a Comment