Friday, March 28, 2014

ചുള്ളിക്കാട്‌ മനസിൽ
അള്ളിപ്പിടിച്ചിരിക്കുന്നൂ..
ഒന്നിറങ്ങി പോകൂ കവേ..
ഞാൻ തനിച്ചൊന്ന് ചിന്തിച്ചോട്ടെ..!

കവിത എന്നും
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന അജ്ഞാത ഭാഷ

ഒരു അര്‍ദ്ധവിരാമം
കൊണ്ടവസാനിപ്പിക്കാനാത്ത
വാചകമാണു നീ..
ഒരു പൂര്‍ണ്ണ വിരാമത്തില്‍
അവസാനിക്കാത്ത
വാക്യവും..

ഞാനുരുകി നീരാവിയായി
നിന്റെ ആകാശത്തിലൊരു
തുണ്ട്‌ മേഘമായിരുന്നെങ്കിലോമലെ..
വേനലൊഴിയുന്നത്‌ കാക്കാതെ
വർഷമുണരുന്നത്‌ നോക്കാതെ..
നിന്റെ അത്യുഷണങ്ങളിലേക്ക്‌
ആർത്തലച്ചു പെയ്തേനെ..
അവസാനത്തെ ഞാനും
വിഘടിക്കുന്ന വരെ..

മത്സരിക്കാനാരുമില്ലാതാകുമ്പോൾ
നാം പിന്നിലെ മത്സര ഫലങ്ങൾ
തിരഞ്ഞു തുടങ്ങും
പിന്നിട്ട പാതകളിലെല്ലാം
ഓടി തോൽപിച്ചത്‌
തന്നെ തന്നെയാണെന്നു
അറിയുമ്പോൾ
മരിച്ച്‌ മരവിച്ചു തുടങ്ങിയിരിക്കും!

No comments:

Post a Comment