Friday, March 28, 2014

പോസ്റ്റ്മാർട്ട ടെബിളിൽ
കിടന്നു ഞാനെന്റെ
ശവശരീരത്തിനു
ഒസ്യത്തെഴുതീ,
കണ്ണ്,
കാലം കണ്ണു
കുത്തിപൊട്ടിച്ച
ഏതെങ്കിലുമൊരു
ദൈവത്തിനു
നൽകണം..
കാത്,
എന്റെ നിലവിളികള്
ആർപ്പുവിളികളായ് കേട്ട്,
കേൾവി പോയ കൂട്ടുകർക്ക്
കൊടുക്കണം,
മൂക്ക്,
കൊച്ചിയിലെ
മുനിസിപ്പാലിറ്റിക്കാരെടുത്തോട്ടേ,
അതു ശ്വസിച്ചത്രെം
നരക ദുർഗന്ധം
ആ പന്നികളുമറിയണം,
നാക്ക്,
ഭ്രാന്ത് പുലബ്ബിയ
ആ തുണ്ട് മുറിച്ചെറിഞ്ഞേക്കൂ.
ചുണ്ട്,
ഏതെങ്കിലുമൊരു
സിഗരറ്റ് കബ്ബനിയുടെ
വർണ്ണ പരസ്യത്തിനു കൊടുക്കണം,
ഹ്രിദയം,
പണ്ടെ തട്ടി തൂവിപ്പോയതാണത്,
വളരെ ദുർബലം..
ജീവിക്കാൻ പേടിക്കുന്ന
ആർക്കുമത് കൊടുക്കരുത്..
കൈകൾ,
കർഷകനോ,
കൊലപാതകിക്കോ
കൊടുക്കാം..
കൈകളുയർത്തി
ഇങ്ക്വിലാബ് വിളിക്കുന്ന
ഒരു കമ്മ്യൂണിസ്റ്റിനു
കൊടുക്കരുത്
ഉദരം ഒരു
ഗർഭപാത്രത്തിനും,
ലിംഗം ഒരു
ഷണ്ഡനും കൊടുക്കണം..
പേറ്റു നോവും
ഭോഗ സുഖവുമവ
ഒന്നിച്ചറിയട്ടെ..
ബാക്കിയാവുന്ന
എല്ലും മുടിയും
കടലിലെറിയണം,
മരിച്ചാലുമെനിക്കീ
അദ്ഭുതങ്ങളിൽ
ജീവിക്കണം.....

No comments:

Post a Comment