Friday, March 28, 2014

നീ മനസിൽ നിന്നൊഴിയുബ്ബോഴാണു-
ഞാനൊരു കവിയല്ലെന്നും,നീ വീണുടഞ്ഞ
വെറും കടലാസു കീറാണെന്നുമറിയുന്നത്!!


നീ പെയ്യുമ്പോൾ 
ഉണങ്ങിയ പ്രാണനിൽ
വീണ്ടും വിരിയുന്നു
കുരുന്നു പച്ചിലകൾ !


ആത്മാംശമില്ലാത്ത
വരികളെഴുതുന്നവർ
വികാരങ്ങളുടെ 
വിൽപനക്കാർ
മാത്രമാണു..


കവിതകളെ ചിറകാക്കി 
പറക്കാൻ ശ്രമിക്കുമ്പോഴോക്കെയും 
ഓര്മ്മകളിലൊരു 
കുരുക്ക് മുറുകുന്നുണ്ട്..
നിന്നിലെക്കെന്നെ കെട്ടിയിടുന്നത്!


കാൽപനികത ചിറകു
കെട്ടിയ പൈങ്കിളിയായ്‌
ഞാനീ ആകാശത്ത്‌
പറന്നു നടക്കുവോളവും
പ്രായോഗികത മണികെട്ടിയ
പശുക്കിടാവായ്‌ നീ ഭൂമിയിൽ
ഒാടി നടക്കുവോളവും
എന്റെ പ്രത്യാശയും 
സന്തൊഷങ്ങളും
നിന്റേതിനേക്കാൾ
ഉച്ഛസ്ഥായിയിലായിരിക്കും..


നിനക്ക് എന്റെ
ഹൃദയത്തിലേക്ക് സ്വാഗതം..
ചില ഉപാധികൾ ഉണ്ട്.
ഒന്നും തൊട്ടു തകർക്കരുത്
ചിതറി തൂവിക്കരുത് 
എടുത്തു മാറ്റുകയുമരുത് !


ഒരു പൂവിലുമില്ല 
നിന്നോര്മ്മയോളം 
മധുരമുള്ള തേൻ !

എന്റെ നഷ്ടപ്പെടലുകളൊന്നും 
എന്റെ നഷ്ടപ്പെടലുകളല്ലാ,
എന്നെ നഷ്ടപ്പെടുന്നവയുടെ 
നഷ്ടപ്പെടലുകളാണ്..


No comments:

Post a Comment