Friday, March 28, 2014

ഉള്‍ക്കടലില്‍
ദിശതെറ്റിയൊഴുകുന്ന
ഈ പായ്ക്കപ്പലില്‍,
വിശന്നും ഭയന്നും മരിച്ച
സഹയാത്രികരുടേ...
ശവ ദുര്‍ഗന്ധത്തില്‍,
ബാക്കിയാകുന്നത്
എന്റെ ഭ്രാന്തും
നിന്റെ വശ്യതയും
മാത്രമാണ്
.
ദിശാസൂചി തെറ്റിയ,
തുണിപ്പായകള്‍ക്ക്
തുളവീണ,
അടിപ്പലക തേഞ്ഞഴുകിയയീ-
യാനപാത്രം
നമ്മെ നയിക്കുന്നത്,
നരകമല്ലാതെ
മറ്റൊരിടത്തെക്കല്ലാ.
.
ഇത് കപ്പല്‍ ചാലുകളില്ലാത്ത
കടലാഴങ്ങളിലേയ്ക്ക്
നാമൊന്നായോ,പലതായോ
അലിയുന്നതിനും
മുന്‍പായുള്ള
അവസാന നിമിഷങ്ങളാണ്,
എങ്കിലുമെനിക്ക്
ചോദിക്കാതെ വയ്യാ,
നോട്ടിക്കല്‍ മൈത്സ്
രേഖപ്പെടുത്താനാകാഞ്ഞ
ഈ നശിച്ചാ യാത്രയുടേ
ഏതെങ്കിലും ഒരു
നിമിഷാര്‍ദ്ധത്തില്‍,
ഒരിക്കല്‍,ഒരിക്കലെങ്കിലും
നിന്റെ പ്രജ്ഞയുടേ
പലരേഖകളിലൊന്നിനെയെങ്കിലും
എന്റെ കത്തുന്ന പ്രണയം
ചുട്ട് പൊള്ളിച്ചിരുന്നൊ??
ഇല്ലെന്നാണ് നിനക്കുത്തരമെങ്കില്‍,
ഞാനെന്റ്റെ തോള്‍സഞ്ചിയിലെ
ഒടുവിലത്തെ ചുരുട്ട്
പുകച്ചു തീരുന്നതിനും
മുന്നായീ ആത്മഹൂതി ചെയ്തു
കൊള്‍ക..
നിന്നെ തനിച്ചാക്കി മരിക്കാന്‍
ഞാനശക്തനാണ്..
ആണെന്നാണ് നിനക്കുത്തരമെങ്കില്‍..
എന്റെയീ പ്രിയപ്പെട്ട ബൊളീവിയന്‍
ചുരുട്ടിനു പകരമായീ
നിന്നെ ഞാനാഞ്ഞ് ചുംബിക്കും,
ആമാശയത്തിലും
ശ്വാസകോശത്തിലും
എന്റെ പ്രണയ വിഷം
പടര്‍ന്ന് നീ പിടയാതെ
തീരുബ്ബോള്‍,
ആകാശങ്ങളിലെ
സ്വര്‍ഗ്ഗത്തേക്കാളും
വലിയ നേട്ടത്തിന്റെ
ആത്മസംതൃപ്തിയില്‍
എനിക്ക് ഹൃദയം
നിലച്ചോളും..
നാളേ കപ്പല്‍ ഫോസിലുകള്‍
കണ്ടെത്തുന്ന മുങ്ങല്‍വിദഗ്ധര്‍
ചുംബിക്കുന്ന അസ്ഥികൂടങളേ
കണ്ട് അദ്ഭുതപെടട്ടേ

No comments:

Post a Comment